ന്യൂഡെൽഹി: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്‌ത് കോൺഗ്രസ് എംപി ശശി തരൂർ. പ്രതിപക്ഷ നേതാവ് സ്‌ഥാനത്തേക്കുള്ള വിഡി സതീശന്റെ ചുവടുവെപ്പ് കേരളത്തിലെ കോൺഗ്രസിനകത്തെ വലിയ മാറ്റമാണെന്ന് തരൂർ പറയുന്നു. പ്രതിപക്ഷ എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു വിഡി സതീശൻ കാഴ്‌ചവച്ചത്. സോഷ്യോളജിയിലും നിയമത്തിലും ബിരുദം നേടിയ വിഡി സതീശൻ, വളരെ പ്രാപ്‌തിയുള്ള പാർലമെന്റേറിയൻ ആണെന്നും തരൂര്‍ ട്വീറ്റില്‍ വിശദമാക്കി.
Congratulations& best wishes to @vdsatheesan, whose selection marks a major change for @INCKerala. Nine days away from turning 57, he has degrees in sociology& law, was active in @nsui &AICC, &performed outstandingly as Opposition MLA. A very able parliamentarian: all the best! https://t.co/3np6DvTpDl
— Shashi Tharoor (@ShashiTharoor) May 22, 2021
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്. രമേശ് ചെന്നിത്തലയ്‌ക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്‌തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, തലമുറമാറ്റം വരട്ടെ എന്ന നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധി സതീശന് അനുകൂലമായാണ് തീരുമാനമെടുത്തത്.
Read This: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക്; വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം