ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റിനെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കേസ് നാളെ കോടതി പരിഗണിക്കും. ഇഡിയുടെ അറസ്‌റ്റ് നിയമ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്.
ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷാ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
ഇതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. സാമ്പത്തിക ഇടപാടുകൾ മാത്രം നോക്കിയുള്ള ഇഡിയുടെ അറസ്‌റ്റ് നിയമ വിരുദ്ധമാണെന്ന് ബിനീഷിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു.
എന്നാൽ ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കേണ്ടെന്ന് ഇഡി കോടതിയിൽ അറിയിച്ചു. തെളിവുകൾ പൂർണമായും സമർപ്പിക്കാൻ തങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻസിബി (നർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ) കസ്‌റ്റഡിയിൽ എടുത്ത ബിനീഷിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് മയക്ക് മരുന്ന് ഇടപാട് അറിഞ്ഞുകൊണ്ട് ബിനീഷ് നൽകിയെന്ന് കണ്ടെത്തിയാൽ എൻസിബിയും അറസ്‌റ്റ് രേഖപ്പെടുത്തും.
Read Also: അഴിമതിയെ ന്യായീകരിക്കില്ല; ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് ശ്രദ്ധ തിരിക്കാനെന്ന് മുല്ലപ്പള്ളി