ബെംഗളൂരു : എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ ഇഡി അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുമ്പോഴാണ് സംഭവം. അറസ്‌റ്റിന് ശേഷം ബിനീഷിനെ ചോദ്യം ചെയ്യുന്ന മൂന്നാം ദിവസമാണ് ഇന്ന്. ചോദ്യം ചെയ്യലിനിടെ ഉണ്ടായ കടുത്ത നടുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
ഇഡി അറസ്‌റ്റ് ചെയത ബിനീഷിന്റെ കസ്‌റ്റഡി കാലാവധി നാളെ അവസാനിക്കും. എന്നാല്‍ ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ല എന്നാണ് ഇഡി ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കിയത്. ഇതിനൊപ്പം തന്നെ ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെതിരെ നീങ്ങാനുള്ള നടപടികള്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയും ആരംഭിച്ചു കഴിഞ്ഞതായാണ് വിവരങ്ങള്‍.
കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെൻറ് ആസ്‌ഥാനത്തെത്തിയ എന്‍സിബി ഉദ്യോഗസ്‌ഥര്‍ ബിനീഷിനെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു. ഇഡി കസ്‌റ്റഡി തിങ്കളാഴ്‌ച അവസാനിക്കുന്ന സാഹചര്യത്തില്‍ എന്‍സിബി ബിനീഷിന്റെ കസ്‌റ്റഡി ആവശ്യപ്പെടാനുള്ള സാധ്യതകള്‍ നിലവിലുണ്ട്. ഒപ്പം തന്നെ കേസില്‍ എന്‍ഐഎ അന്വേഷണത്തിനുള്ള സാധ്യതകളും പുറത്തു വരുന്നുണ്ട്.
Read also : സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തിയാൽ ഉടൻ നടപടി; മുഖ്യമന്ത്രി