ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ അടുത്ത ബുധനാഴ്‌ച കർണാടക ഹൈക്കോടതി പരിഗണിക്കും. അതേസമയം നിയമപ്രകാരമുള്ള ആദായനികുതി താൻ അടച്ചിട്ടുണ്ടെന്ന് ബിനീഷ് ഹൈക്കോടതിയിൽ വ്യക്‌തമാക്കുകയും ചെയ്‌തു.
വ്യാപാരം, ക്രിക്കറ്റ് ക്ളബ്ബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തന്റെ തൊഴിലാണെന്നും, ഇതിലൂടെയുള്ള പണമാണ് അക്കൗണ്ടിലെത്തിയതെന്നും ബിനീഷ് കോടതിയിൽ അറിയിച്ചു. കൂടാതെ ഇതുമുഴുവന്‍ തന്റെ വരുമാനമല്ലെന്നും ജാമ്യഹരജി പരിഗണിക്കവേ കോടതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 7 വർഷത്തിനിടെ അഞ്ചരക്കോടി രൂപയാണ് ബിനീഷിന്റെ അക്കൗണ്ടിൽ എത്തിയതെന്നും, ഇതിൽ മൂന്നരക്കോടി രൂപയുടെ ആദായനികുതി അടച്ചിട്ടില്ലെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കേസിൽ ബിനീഷ് അറസ്‌റ്റിലായത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ്.
Read also : ബത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം