ന്യൂഡെൽഹി: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ മയക്കു മരുന്ന് കേസുമായ് ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്റ്ററേറ്റ് കസ്‌റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ അറസ്‌റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ബിനീഷിന്റെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു. ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്‌തത്. ബംഗളൂരുവില്‍ ശാന്തിനഗറിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. നാല് ദിവസത്തെ കസ്‌റ്റഡിയാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ലഹരി ഇടപാടുകള്‍ക്ക് സാമ്പത്തിക സഹായം നടത്തിയെന്ന ആരോപണത്തിലാണ് നടപടി.
Read more: ചെയ്‌തുബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിനെ അറസ്റ്റ് ചെയ്‌തു