മുംബൈ: രാജ്യത്ത് പക്ഷിപ്പനി ആശങ്ക ഉയർത്തുന്നു. മഹാരാഷ്‌ട്രയിലും രോഗം സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാനത്ത് ചത്ത കോഴികളുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്‌ഥിരീകരിക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം 8 ആയി.
മഹാരാഷ്‌ട്രയിലെ മുറുംബ എന്ന ഗ്രാമത്തിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവിടെ 10 കിലോമീറ്റർ പരിധിയിൽ കോഴി വിൽപന നിരോധിച്ചു. ഗ്രാമത്തിലെ എല്ലാ ആളുകളെയും പരിശോധനക്ക് വിധേയമാകുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കൂടുതൽ പക്ഷികൾ ചത്തു. പക്ഷിപ്പനി ഉണ്ടോയെന്ന് സ്‌ഥിരീകരിക്കാനായി ഇവയുടെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഡെൽഹിയിലെ അവസ്‌ഥയും രൂക്ഷമാണ്. സംസ്‌ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് മുതല്‍ പുനഃരാരംഭിക്കും