കാരശ്ശേരി: ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സാന്ത്വന പരിചരണ പരിപാടിക്ക് ലഭിച്ചത് വമ്പിച്ച പിന്തുണ. ‘നിലച്ചുപോകരുത് പാലിയേറ്റീവ് കെയർ’ എന്ന സന്ദേശം മലയോര നാട് ഒന്നാകെ ഏറ്റെടുത്തതോടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35000ത്തിൽ അധികം പേർ ചലഞ്ച് വൻ വിജയമാക്കി തീർത്തു.
നാല് മണിക്കൂറിനുള്ളിൽ 35,000 ബിരിയാണിയാണ് ആറ് ഗ്രാമപഞ്ചായത്തും മുക്കം മുനിസിപ്പാലിറ്റിയും അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ പ്രവർത്തകർ നേരിട്ട് എത്തിച്ചത്. സംഘാടകർക്ക് പുറമെ 28 സംഘടനകളുടെ 1500ഓളം വോളണ്ടിയർമാരുടെ വിവിധ ഷിഫ്‌റ്റുകളിലായുള്ള സേവനം ചിട്ടപ്പെടുത്തി 52 പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിതരണം നടന്നത്.
കോവിഡ് പ്രതിസന്ധിയിൽ മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നതായിരുന്നു ബിരിയാണി ചലഞ്ചിന്റെ ലക്ഷ്യം. തുടക്കത്തിൽ 25,000 ബിരിയാണികൾ തയാറാക്കി 100 രൂപ നിരക്കിൽ ജനങ്ങളിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, ജനങ്ങളുടെ സഹകരണവും പിന്തുണയും നൻമയും തിരിച്ചറിഞ്ഞതോടെ പദ്ധതി വിപുലീകരിച്ച് ബിരിയാണിയുടെ എണ്ണം 35,000 ആക്കുകയായിരുന്നു.
Also Read: പാർട്ടി പറഞ്ഞാൽ മൽസരിക്കും, നിർബന്ധ ബുദ്ധിയില്ല; എകെ ശശീന്ദ്രൻ