ന്യൂഡെല്‍ഹി: ഹിറ്റ്ലർ ജര്‍മനിയെ തകര്‍ത്തതുപോലെ ബിജെപി ഇന്ത്യയെ തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മധ്യപ്രദേശിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ്‌വിജയ് സിംഗിന്റെ ആരോപണം
“തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം അടുത്തെത്തിയല്ലോ, ഇനി ഹിന്ദുത്വം അപകടത്തിലാണ്. ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യുക എന്ന പ്രസ്‌താവനകളുമായി ബിജെപി നേതാക്കള്‍ രംഗത്തുവരും. ഹിറ്റ്‌ലറുടെ അതേ നയങ്ങളാണ് ബിജെപിയും പിന്തുടരുന്നത്”- ദിഗ്‌വിജയ് സിംഗ് ട്വീറ്റ് ചെയ്‌തു.
ഹിറ്റ്‌ലര്‍ ജര്‍മനിയെ തകര്‍ത്തതുപോലെ ബിജെപി ഇന്ത്യയെ തകര്‍ക്കുകയാണ് എന്നും സിംഗ് കൂട്ടിച്ചേർത്തു. ഒക്‌ടോബര്‍ 30നാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ്. നവംബര്‍ രണ്ടിനാണ് ഫലപ്രഖ്യാപനം.
Read also: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു