കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്‌ച നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്.
മോദിയുടെ പൊതുറാലികള്‍ മാറ്റില്ലെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. ആളുകളെ പരമാവധി കുറച്ച് റാലി നടത്തുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന യോഗങ്ങളില്‍ പരമാവധി 500 പേരെ പങ്കെടുപ്പിക്കുമെന്നും ബിജെപി അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ബംഗാളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. എന്നാൽ, പരാജയ ഭീതികൊണ്ടാണ് രാഹുൽ പൊതുപരിപാടി റദ്ദാക്കിയത് എന്നായിരുന്നു ബിജെപിയുടെ ആരോപണം.
Also Read: പത്രസ്വാതന്ത്ര്യം; ആഗോള തലത്തിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്