കൊൽക്കത്ത: പശ്‌ചിമബംഗാളിൽ ബിജെപി സ്‌ഥാനാർഥിക്ക് നേരെ ആക്രമണം. മാൾഡ മണ്ഡലത്തിലെ സ്‌ഥാനാർഥി ഗോപാൽ സാഹക്ക് അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റു. അസംബ്ളി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗാളിൽ ബൂത്ത് തല യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു ആക്രമണം.
മാൾഡ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമെന്നാണ് റിപ്പോർട്. ഗോപാൽ സാഹയ്‌ക്ക് കഴുത്തിനാണ് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിന് ശേഷം പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ബംഗാൾ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read also: തമിഴ്‍നാട്ടിൽ ചൊവ്വാഴ്‌ച മുതൽ രാത്രികാല കര്‍ഫ്യൂ; ഞായറാഴ്‌ചകളിൽ ലോക്ക്ഡൗൺ