ന്യൂഡെല്‍ഹി: ഐടി പാര്‍ലമെന്ററി സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് ശശി തരൂരിനെ പുറത്താക്കാന്‍ ബിജെപി നീക്കം. തരൂരിനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റണമെന്നും 30 അംഗ സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ തരൂരിന് ഇല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി അംഗം നിഷികാന്ത് ദുബെ സ്‌പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി.
ഐടി പാര്‍ലമെന്ററി മീറ്റിങ് അജണ്ടകള്‍ ശശി തരൂര്‍ സ്വന്തം നിലയില്‍ തീരുമാനിക്കുകയാണ്. അവ സമിതിയംഗങ്ങളെ അറിയിക്കുന്നതിനു മുേമ്പ മാദ്ധ്യമങ്ങള്‍ക്കു കൈമാറുകയും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്യുന്നുവെന്ന് ബിജെപി നേതാവ് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
ബുധനാഴ്‌ച ശശി തരൂര്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി സ്‌ഥിരം സമിതി യോഗം ബിജെപി അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. യോഗത്തിന്റെ അജണ്ട അറിയിച്ചില്ലെന്നും പാര്‍ലമെന്റ് സമ്മേളനം നടക്കുേമ്പാള്‍ സമിതി യോഗം ചേരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് ബിജെപി അംഗങ്ങള്‍ കാരണമായി പറഞ്ഞത്. അതേസമയം പെഗാസസ് വിവാദം അജണ്ടയിൽ ഉൾപ്പെടുത്തിയതിനാലാണ് ബിജെപി യോഗം ബഹിഷ്‌കരിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
Read also: കശ്‌മീരിലും ഹിമാചലിലും മേഘവിസ്‌ഫോടനം; മരണസംഖ്യ 16 ആയി