ബിജെപി കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; താന്‍ കര്‍ഷകര്‍ക്കൊപ്പം എന്നും മമത ബാനര്‍ജി

By Staff Reporter, Malabar News
mamata banarjee_malabar news
മമത ബാനർജി
Ajwa Travels

കൊല്‍ക്കത്ത: ഹരിയാനയിലെ കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടിയെ അപലപിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി കര്‍ഷകരുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണെന്ന് മമത ആരോപിച്ചു.

ഡെല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കുചേരാനും അവര്‍ക്കുള്ള എല്ലാവിധ പിന്തുണയും നല്‍കുവാനും താന്‍ തയാറാണെന്ന് മമത കൂട്ടിച്ചേര്‍ത്തു. മാത്രവുമല്ല പശ്‌ചിമബംഗാളിനെ ഗുജറാത്ത് പോലെയൊരു കലാപ ഭൂമിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും മമത ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി.

ഹരിയാനയില്‍ സംഭവിച്ചത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇതാദ്യമായാണ് ജനാധിപത്യപരവും മൗലികവുമായ എല്ലാ അവകാശങ്ങളെയും തടയാന്‍ ശ്രമിക്കുന്ന ഒരു കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുണ്ടാവുന്നത് എന്നും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ ജനാധിപത്യ അവകാശങ്ങള്‍ തടയാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നും അവര്‍ വ്യക്‌തമാക്കി.

ബിജെപിക്ക് കര്‍ഷക പ്രശ്‌നങ്ങളിലല്ല മറിച്ച് ‘ഒരു രാഷ്‌ട്രം, ഒരു നേതാവ്, ഒരു ഭരണാധികാരി എന്നതില്‍ മാത്രമാണ് താല്‍പര്യമെന്ന് മമത ബാനര്‍ജി പറഞ്ഞു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പാസാക്കിയത് ബിജെപിയാണെന്ന് പറഞ്ഞ മമത സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്തെ ഒറ്റുകൊടുത്ത ചരിത്രമാണ് ബിജെപിക്കുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്കെതിരായ അതിക്രമങ്ങളില്‍ തെളിയുന്നത് ബിജെപിയുടെ യഥാര്‍ഥ മുഖമാണെന്നും ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കാനായി താന്‍ ഡെല്‍ഹിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്‌തമാക്കി.

Read Also: ഡെല്‍ഹി ചലോ മാര്‍ച്ച്; രണ്ടാം ദിവസവും അതിര്‍ത്തി അടച്ചു, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE