ഗുവാഹത്തി: അസമില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ നടപടി. അടുത്ത 48 മണിക്കൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ഹിമന്ത വിട്ടുനില്‍ക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും, അഭിമുഖങ്ങള്‍ നല്‍കുന്നതിലും വിലക്കുണ്ട്.
ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തി എന്ന മഹാസഖ്യത്തിന്റെ പരാതിയിലാണ് നടപടി. ഹഗ്രാമ മൊഹിലാരിക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്തുമെന്നും ജയിലിൽ അടക്കുമെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ ഹിമന്ത ബിശ്വയുടെ ഭീഷണി.
Read also: അന്യ മതത്തിൽ പെട്ട സഹപാഠിയുമായി സഞ്ചരിച്ചു; കർണാടകയിൽ യുവാവിന് ക്രൂര മർദ്ദനം