കൊച്ചി: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന്റെ പേരിൽ പോലീസ് തടഞ്ഞത് ചോദ്യം ചെയ്ത് യുവതി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹരജി നൽകിയത്.
വലിയ മാനസിക സമ്മർദ്ദമാണ് അനുഭവിച്ചതെന്നും തനിക്ക് നേരിട്ട് മാനഹാനിക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.
ഡിസംബര്‍ 18ന് കൊല്ലത്തെ നവകേരള സദസ് വേദിയിൽ ഭർത്താവിന്റെ അമ്മയുമൊത്താണ് യുവതി എത്തിയത്. എന്നാൽ കറുത്ത വസ്ത്രമണിഞ്ഞതിന്റെ പേരിൽ കുന്നിക്കോട് പോലീസ് ഏഴുമണിക്കൂറിലേറെ തടഞ്ഞുവച്ചെന്നാണ് അര്‍ച്ചനയുടെ പരാതി.
ഭർത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവ കേരള സദസ് ബസ് കടന്നുപോയ വഴിയിൽ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് അർച്ചന പറഞ്ഞിരുന്നു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അര്‍ച്ചന ഹൈക്കോടതിയെ സമീപിച്ചിച്ചത്.
NATIONAL | ക്ഷേത്രത്തിലേക്ക് പോകുന്നത് രാഷ്ട്രീയ ചടങ്ങിനല്ല: ശശി തരൂർ