കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞു. വൃക്കരോഗമുള്ള ബ്ളാക്ക് ഫംഗസ് ബാധിതരിലാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ മരുന്ന് നല്‍കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത് എന്നാണ് സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ഇന്ന് ഉച്ചയോടെ മരുന്ന് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
അതേസമയം, കോഴിക്കോട് ബ്ളാക്ക് ഫംഗസ് ബാധിച്ച് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 20 ആയി. രോഗികളുടെ എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വാർഡ് ഇതിനായി സജ്‌ജീകരിക്കും. ചികിൽസയുടെ ഏകോപനത്തിനായി കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ ഏഴംഗ സമിതിയും രൂപീകരിച്ചു.
Malabar News: സീതാർകുണ്ഡിൽ വീണ്ടും കാട്ടാനക്കൂട്ടം; തെങ്ങുകളും മാവും നശിപ്പിച്ചു