കൊച്ചി: സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് ബാധ. എറണാകുളം ജില്ലയിൽ ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്‌ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കോവിഡിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്.
ഒരിടവേളക്ക് ശേഷമാണ് സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്‌റ്റിലെ കണക്ക് പ്രകാരം സംസ്‌ഥാനത്ത് ഇതുവരെ 110 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 21 പേർ മരണപ്പെട്ടു. തിരുവനന്തപുരത്ത് അഞ്ചും എറണാകുളത്ത് നാല് പേരുമാണ് മരിച്ചത്.
പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവരിലാണ് ബ്ളാക്ക് ഫംഗസ് രോഗം ഗുരുതരമാകാൻ സാധ്യത. ഈ സാഹചര്യത്തിൽ ആശുപത്രി ഐസിയു, വെന്റിലേറ്റർ മേഖലകളിൽ അണുനശീകരണം കർശനമാക്കാൻ നിർദ്ദേശം നൽകിയിരുന്നു. പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ശ്വാസകോശം, കിഡ്‌നി എന്നിവയെയും ബാധിക്കാറുണ്ട്.
Also Read: പൂവാറിൽ യുവാവിനെ മർദ്ദിച്ച സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ