കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ കാബൂളിലെ മസ്‌ജിദിലുണ്ടായ സ്‍ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ മാസം 22ആം തീയതി അഫ്‌ഗാനിസ്‌ഥാനിലെ ഷിയ മുസ്‌ലിം പള്ളിയിലുണ്ടായ സ്‍ഫോടനത്തിലും 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 40 പേര്‍ക്കാണ് പരുക്കേറ്റത്.
മസാരെ ഷരീഫ് നഗരത്തിലുള്ള പള്ളിയില്‍ പ്രാർഥനക്കിടയിലാണ് സ്‍ഫോടനമുണ്ടായത്. 20ന് പുലര്‍ച്ചെ കാബൂളിലുണ്ടായ സ്‍ഫോടനത്തിലും രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതും ഷിയ വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഈ മാസം തന്നെ ഇതേ പ്രദേശത്ത് മറ്റൊരു സ്‌കൂളിലുണ്ടായ സ്‍ഫോടനത്തില്‍ ആറ് കുട്ടികള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Read Also: രാജ്യത്ത് ഊർജ പ്രതിസന്ധി അതിരൂക്ഷമാവുന്നു