കോട്ടക്കൽ: ആയുർവേദ ആചാര്യൻ ഡോ.പികെ വാരിയർക്ക് നാടിന്റെ യാത്രമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പികെ വാരിയരുടെ മൃതദേഹം കുടുംബ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. വാരിയരുടെ നിര്യാണത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്ന് ഉച്ചക്ക് 12.30നാണ് വൈദ്യ കുലപതി പികെ വാരിയർ കോട്ടക്കലിലെ ആര്യവൈദ്യശാല ആശുപത്രിയില്‍ അന്തരിച്ചത്. ഒരു ശതാബ്‌ദം നീണ്ടുനിന്ന യാത്രക്ക് ഒടുവിലാണ് മടക്കം. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് അനുശോചിച്ചു. 100 വര്‍ഷത്തെ അദ്ദേഹത്തിന്റെ കര്‍മനിരത ആയുര്‍വേദത്തിന്റെ ഫലപ്രാപ്‌തിയെയാണ് തെളിയിക്കുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു.
ആയുര്‍വേദത്തെ ആഗോളപ്രശസ്‌തിയിലേക്ക് നയിച്ച വ്യക്‌തിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. ആയുര്‍വേദത്തിലുള്ള പികെ വാരിയരുടെ സംഭാവന എന്നും ഓർമിക്കപ്പെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്‌മരിച്ചു. കേരളത്തിന്റെ മഹാവൈദ്യനെന്നായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
മന്ത്രിമാരായ വി അബ്‌ദുറഹിമാന്‍, എകെ ശശീന്ദ്രന്‍ എന്നിവര്‍ അന്ത്യോപചാരം അർപ്പിക്കാൻ നേരിട്ടെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തങ്ങളുടെ പ്രിയ വൈദ്യനെ അവസാന നോക്ക് കാണാന്‍ പൊതുദര്‍ശനത്തിന് വച്ച കൈലാസ മന്ദിരത്തിലേക്ക് നിരവധി പേരാണ് എത്തിയത്.
Also Read: കോവിഡ് നിയന്ത്രണവിധേയം; ഇളവുകൾ ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പ്