ചെന്നൈ: കഴിഞ്ഞ ദിവസം ഊട്ടിയിലുണ്ടായ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കും. എംപിമാരായ ടിഎൻ പ്രതാപനും ഹൈബി ഈഡനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടു. പ്രദീപിന്റെ സംസ്‌കാരം കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. വൈകിട്ട് ഡെൽഹിയിൽ എത്തിക്കുന്ന ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ കേരളത്തിലെത്തിക്കും.
അതേസമയം, കൂനൂരില്‍ ഹെലികോപ്‌ടർ അപകടത്തില്‍ മരിച്ച സംയുക്‌ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യം അന്ത്യാഞ്‌ജലി അർപ്പിച്ചു . ഊട്ടി വെല്ലിങ്‌ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിൽ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവെച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി, മറ്റ് സൈനിക ഉദ്യോഗസ്‌ഥര്‍, ജില്ലാ ഭരണാധികാരികള്‍ എന്നിവര്‍ പങ്കെടുത്തു. മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ അല്‍പസമയത്തിനകം കോയമ്പത്തൂരിലെ സൂലൂര്‍ വ്യോമതാവളത്തിലെത്തിക്കും. തുടര്‍ന്ന് ഡെൽഹിയിലേക്ക് കൊണ്ടുപോകും.
വൈകിട്ട് ഡെല്‍ഹിയിലും പൊതുദര്‍ശനമുണ്ടാകും. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക എന്നിവരുടെ സംസ്‌കാരം നാളെ ഡെൽഹിയിൽ നടക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കും. എല്ലാവരുടെയും സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് നടക്കുക.
Also Read: ഹിന്ദുത്വവും തീവ്ര ദേശീയതയും ഇല്ലാതെ ബിജെപിയെ നേരിടാൻ പറ്റില്ല; ശിവസേന