ഹിന്ദുത്വവും തീവ്ര ദേശീയതയും ഇല്ലാതെ ബിജെപിയെ നേരിടാൻ പറ്റില്ല; ശിവസേന

By Desk Reporter, Malabar News
I was also offered; Sanjay Rawat
Ajwa Travels

മുംബൈ: ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ ഹിന്ദുത്വവും തീവ്ര ദേശീയതയും കൂടിയേ തീരുവെന്ന ഉപദേശവുമായി ശിവസേന. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

“ഹിന്ദുത്വവും തീവ്ര ദേശീയതയും കൂടാതെ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ പ്രയാസമാണ്. ബിജെപിക്കെതിരെ പോരാടാന്‍ ഞങ്ങള്‍ ഒപ്പമുണ്ടാവും,”- ശിവസേന എംപി സഞ്‌ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്‌ട്രയിലെ സഖ്യത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലും ഗോവയിലും കോണ്‍ഗ്രസിന് പിന്തുണ നൽകാനുള്ള തീരുമാനത്തിലാണ് ശിവസേന. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും സഞ്‌ജയ് റാവത്ത് കൂടിക്കാഴ്‌ചയില്‍ അറിയിച്ചു. സംയുക്‌ത പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്ന നിർദ്ദേശവും ശിവസേന കോൺഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍വെച്ചു.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലും ഗോവയിലും ശിവസേന മൽസരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ശിവസേന കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാൻ ഒരുങ്ങുന്നത്.

കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്ന് സഞ്‌ജയ് റാവത്ത് അറിയിച്ചു. സഖ്യം സംബന്ധിച്ച അന്തിമതീരുമാനം ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പ്രഖ്യാപിക്കുമെന്നും റാവത്ത് കൂട്ടിചേര്‍ത്തു.

Most Read:  ഡെല്‍ഹി രോഹിണി കോടതിയില്‍ സ്‌ഫോടനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE