ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം. 40 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജം ഇയ്യത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ പ്രാദേശിക നേതാക്കളിൽ ഒരാളുണ്ടെന്നാണ് വിവരം.
ബജൗറിയിലെ ഖാറിൽ നടന്ന യോഗത്തിനിടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്. പാർട്ടിയിലെ മുതിർന്ന നേതാവ് സംസാരിക്കാൻ തുടങ്ങുന്നതിന് മുമ്പാണ് സ്‌ഫോടനം ഉണ്ടായത്.
National| ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു