മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തിൽ അറസ്‌റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ. ഉടൻ എൻഐഎക്ക് കേസ് രേഖകൾ കൈമാറണമെന്ന് മഹാരാഷ്‌ട്ര പോലീസിന് താനെയിലെ എൻഐഎ കോടതി നിർദേശം നൽകി.
അംബാനിയുടെ വീടിന് മുന്നിൽ ബോംബ് വച്ചതിനും, ബോംബ് കണ്ടെത്തിയ വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്തിയതിനും പിന്നിൽ സച്ചിൻ വാസെ ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. സമാന്തരമായി കേസ് അന്വേഷിക്കുന്ന മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേനയും ഇതേ കണ്ടെത്തലാണ് നടത്തിയത്. സംഭവത്തിൽ സഹായികളായ മുൻ പോലീസ് ഉദ്യോഗസ്‌ഥരെയും ഇവർ അറസ്‌റ്റ് ചെയ്‌തിരുന്നു.
Read Also: ട്രെയിനില്‍ കന്യാസ്‍ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകർ; റെയില്‍വേ സൂപ്രണ്ട്