കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ എത്തിയ കേന്ദ്രസേനയുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി. കള്ളപ്പണം, മദ്യം, സ്‌ഫോടക വസ്‌തുക്കൾ എന്നിവ കടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് പരിശോധന കർശനമാക്കിയത്. മാഹിയിൽ നിന്നും മദ്യക്കടത്തും, കണ്ണൂരിൽ നിന്നും സ്‌ഫോടക വസ്‌തുക്കളുടെ കടത്തും തിരഞ്ഞെടുപ്പ് അടുത്തതോടെ രൂക്ഷമാകുന്നുണ്ട്.
ഒപ്പം തന്നെ കുഴൽപ്പണം കടത്തുന്നതും ഈ കാലയളവിൽ വർധിക്കാൻ ഇടയുള്ളതിനാൽ അതിർത്തി പ്രദേശങ്ങളിൽ കേന്ദ്രസേന കർശന ജാഗ്രത പുലർത്തുന്നുണ്ട്. കായലോട്ടുതാഴെ, ചെറ്റക്കണ്ടി, മുണ്ടത്തോട്, പെരിങ്ങത്തൂർ പാലങ്ങളിൽ സായുധരായ സേനാംഗങ്ങളും പോലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. ഇതിനൊപ്പം തന്നെ എക്‌സൈസ് സംഘത്തിന്റെ പതിവ് പരിശോധനകളും ഈ പ്രദേശങ്ങളിൽ നടക്കുന്നുണ്ട്.
Read also : സ്‌കൂളിൽ അടിസ്‌ഥാന സൗകര്യമില്ല; ബാലാവകാശ കമ്മീഷൻ തെളിവെടുത്തു