റിയോ ഡി ജനീറോ: ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ വാങ്ങുന്നതിനായി ബ്രസീൽ ഒരിക്കലും പണം നൽകിയിട്ടില്ലെന്ന് പ്രസിഡണ്ട് ജെയർ ബൊൽസനാരോ. വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതി ആരോപണത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പ്രസിഡണ്ട് വിശദീകരണവുമായി രംഗത്ത് വന്നത്.
ഫെഡറൽ പ്രോസിക്യൂട്ടർമാരും, പ്രത്യേക സെനറ്റ് കമ്മിറ്റിയും ചേർന്നാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ വാങ്ങാനുള്ള കരാർ അന്വേഷിക്കുന്നത്. 2020ൽ കുറഞ്ഞ വിലയ്‌ക്ക് ഫൈസറിൽ നിന്നുള്ള ഓഫറുകൾ വന്നെങ്കിലും അത് അവഗണിച്ചാണ് ഇന്ത്യൻ കമ്പനിയുടെ കൊവാക്‌സിൻ കൂടിയ വിലയ്‌ക്ക് വാങ്ങാൻ സർക്കാർ തീരുമാനിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
സംഭവത്തിൽ എന്തെങ്കിലും അഴിമതി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് പ്രസിഡണ്ട് ഉറപ്പ് നൽകി. കൊവാക്‌സിന്റെ വില മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലല്ലെന്നും ബൊൽസനാരോ പറഞ്ഞു. ഫെഡറൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരം ലഭിച്ച വാക്‌സിനുകൾ മാത്രമേ വാങ്ങുകയുള്ളൂ എന്നതാണ് സർക്കാരിന്റെ നിലപാടെന്നും പ്രസിഡണ്ട് അറിയിച്ചു.
Read Also: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ഗ്രീസ് സന്ദർശിക്കും