വയനാട്: ബിജെപിയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സികെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്‌ഡ്. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്.
ബത്തേരിയില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായി മൽസരിക്കാൻ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന ആരോപണത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ജെആര്‍പി നേതാവ് പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തൽ നടത്തിയത്. കെ സുരേന്ദ്രന്‍ ഇത് സംബന്ധിച്ച് സംസാരിക്കുന്നതിന്റെ ശബ്‌ദരേഖയും പുറത്തുവന്നിരുന്നു.
അതേസമയം ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ രണ്ടു ബിജെപി നേതാക്കള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലില്‍, സംഘടനാ സെക്രട്ടറി എം ഗണേഷ് എന്നിവര്‍ക്കെതിരേയാണ് കേസ്.
കേസിലെ പ്രധാന തെളിവായ ഫോണ്‍ ഹാജരാക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. തെളിവ് നശിപ്പിക്കല്‍ അടക്കം ചുമത്തിയാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
Malabar News: ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം; ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ