ന്യൂഡെൽഹി: പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് 48,000 കോടി രൂപ അനുവദിച്ച് പൊതുബജറ്റ്. പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 80 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. നിലവില്‍ 60000 കുടുംബങ്ങളെ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.
3.8 കോടി വീടുകളില്‍ കുടിവെള്ളം പൈപ്പ് വഴി എത്തിക്കുന്നതിന് 60000 കോടി അനുവദിച്ചു. 2022- 23 വര്‍ഷത്തില്‍ പദ്ധതിക്ക് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ 1.5 ലക്ഷം പോസ്‌റ്റ് ഓഫിസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് അവതരണം പുരോഗമിക്കുകയാണ്. കാർഷിക മേഖലക്കായി വമ്പൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവിലക്കായി 2.73 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികള്‍ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോൽസാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 5 വന്‍കിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. 2022-23 വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ റുപ്പി പുറത്തിറക്കും. വിദ്യാഭ്യാസ മേഖലയിലും ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുണ്ട്.
Most Read: അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, ഇല്ലെങ്കിൽ അത് ഏകാധിപത്യ ഭരണം; അഹമ്മദ് ദേവർകോവിൽ