കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നത് വൈകും. നാളെ ഹരജി സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എന്നാല്‍ സുപ്രീം കോടതി വിധി കൂടുതലായി ബാധിക്കുന്ന മറ്റ് സംസ്‌ഥാനങ്ങളുടെ തീരുമാനം കൂടി പരിഗണിച്ച് പൊതു ഹരജി നല്‍കാനാണ് ആലോചന. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തിൽ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്നും വനം മന്ത്രി വ്യക്‌തമാക്കി.
വടക്ക്-കിഴക്കന്‍ സംസ്‌ഥാനങ്ങള്‍ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളും സുപ്രീം കോടതി വിധിയില്‍ അതൃപ്‌തരാണെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നതില്‍ കൂടുതല്‍ പ്രശ്‌ന ബാധിത സംസ്‌ഥാനങ്ങളുടെ നിലപാട് കൂടി പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം.
കൂടുതല്‍ കൂടിയാലോചനക്ക് ശേഷം പൊതു ഹരജി നല്‍കുന്നതാകും ഉചിതമെന്നാണ് വിലയിരുത്തല്‍. സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്‌ഥിതിലോലമായി പ്രഖ്യാപിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി. ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കണമെന്ന സംസ്‌ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയാണ് വിധി.
Read Also: മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട് 5 ജില്ലകളിലേക്ക് ചുരുക്കി