കൊച്ചി: ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വൈകിട്ട് ഏഴോടെ വിഷ്‌ണു ഉണ്ണികൃഷ്‌ണന് പൊള്ളലേറ്റു. പുഴയിലൂടെ കടന്നുവന്ന വള്ളത്തിൽ നിന്ന് കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്.
കൊച്ചിയിലെ വൈപ്പിനിലാണ് ചിത്രീകരണം നടക്കുന്നത്. ഇവിടെ വൈകിട്ട് 5 മുതൽ ഷൂട്ടിങ്ങിനായി കത്തിച്ചുവച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ വിഷ്‌ണുവിന്റെ കൈകളിലേക്ക് മറിഞ്ഞുവീഴുകയും തീ പടരുകയും ചെയ്‌തതിലൂടെയാണ് അപകടം സംഭവിച്ചത്. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്‌ണുവിന്റെ കൈകളിൽ പ്ളാസ്‌റ്റിക് സർജറി ആവശ്യമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
വിഷ്‌ണുവിനെ സഹായിക്കാനെത്തിയ ചിത്രീകരണ സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു ജൂനിയർ ആർട്ടിസ്‌റ്റിനും പൊള്ളലേറ്റിട്ടുണ്ട്. അത് ഗുരുതരമല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അപകടത്തെ തുടർന്ന് ‘വെടിക്കെട്ട്’ ചിത്രീകരണം ഒരാഴ്‌ചത്തേക്ക് മാറ്റിവെച്ചു.
താരങ്ങളും തിരക്കഥാ രചയിതാക്കളുമായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ചേർന്നു സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പർ ബാനറിന്റെയും കീഴിൽ എന്‍എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്നതാണ് ചിത്രം.’14 ഇലവൺ സിനിമാസ്’ എന്ന ബാനറിൽ റോഷിത്ത് ലാൽ സഹനിർമാണവും വഹിക്കുന്നു.
NATIONAL: ഉമർ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവർത്തനമല്ല; ഡെൽഹി ഹൈക്കോടതി