വയനാട് മെഡിക്കൽ കോളേജ്; 140 പുതിയ തസ്‌തികകൾക്ക് അനുമതി

By Team Member, Malabar News
kk shailaja
കെകെ ശൈലജ
Ajwa Travels

മാനന്തവാടി : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ 140 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പ്രിന്‍സിപ്പൽ ഉള്‍പ്പെടെ 115 അധ്യാപക തസ്‌തികകളും, 25 അനധ്യാപക തസ്‌തികകൾക്കുമാണ് പുതുതായി അനുമതി നൽകിയത്.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് മാനന്തവാടി ജില്ലാ ആശുപത്രി സർക്കാർ മെഡിക്കൽ കോളേജ് ആക്കി മാറ്റാൻ സർക്കാർ അനുമതി നൽകിയത്. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് സർക്കാർ മെഡിക്കൽ കോളേജ് വയനാട്ടിൽ ആരംഭിക്കുന്നത്. തുടർന്ന് ആദ്യവർഷ ക്‌ളാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ സർക്കാർ തീരുമാനിച്ചത്.

140 പുതിയ തസ്‌തികകളിൽ 1 പ്രിൻസിപ്പൽ, 6 പ്രൊഫസര്‍, 21 അസോസിയേറ്റ് പ്രൊഫസര്‍, 28 അസിസ്‌റ്റൻഡ് പ്രൊഫസര്‍, 27 സീനിയര്‍ റസിഡന്റ്, 32 ട്യൂട്ടര്‍/ ജൂനിയര്‍ റെസിഡന്റ് എന്നിങ്ങനെയാണ് 115 അധ്യാപക തസ്‌തികകള്‍ അനുവദിച്ചത്. ഇതിനൊപ്പം തന്നെ സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ ലാബ് അസിസ്‌റ്റന്റ്, സിഎ സര്‍ജന്റ്, സ്വീപ്പര്‍ തുടങ്ങിയവയാണ് പുതുതായി സൃഷ്‌ടിച്ച 25 അനധ്യാപക തസ്‌തികകള്‍.

Read also : യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി എസി ലോഫ്‌ളോര്‍ കണ്ണൂർ എയർപോർട്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE