കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് കാരാട്ട് റസാഖ് എംഎല്‍എ. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ മാസം ആറാം തീയതി കോഴിക്കോട് വെച്ചായിരുന്നു ചര്‍ച്ച. തന്നെ ലീഗ് നേതാക്കള്‍ക്ക് കാണണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. പാർട്ടിയിലേക്ക് തിരിച്ചു വരണമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന നേതൃത്വം ആവശ്യപ്പെട്ടുവെന്നും കാരാട്ട് റസാഖ് പറഞ്ഞു.
അതേസമയം റസാഖുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രതികരണം. കാരാട്ട് റസാഖുമായി താനോ കുഞ്ഞാലിക്കുട്ടിയോ ചർച്ച നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാര്‍ത്തയെന്ന് സംശയിക്കുന്നു എന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് പാര്‍ട്ടി വിട്ടത്. ശേഷം മൽസര രംഗത്തെത്തിയ അദ്ദേഹം മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയെ 573 വോട്ടിന് പരാജയപ്പെടുത്തിയാണ് അട്ടിമറി വിജയം നേടിയത്.
Read also: ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചന; ജെ മേഴ്‌സിക്കുട്ടിയമ്മ