മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ; ഉത്തരവാദിത്തം ജെയ്‌ഷ് ഉൾ ഹിന്ദ് ഏറ്റെടുത്തു

By News Desk, Malabar News
Ajwa Travels

മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഉൾ ഹിന്ദ് ഏറ്റെടുത്തു. ബിജെപിയും ആർഎസ്‌എസിനും ആത്‌മാവ് വിട്ട കോർപ്പറേറ്റുകൾ തങ്ങളുടെ ശത്രുക്കളാണ്. ഇപ്പോൾ നടന്നത് ട്രെയിലറാണ്. സംഘടനക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊന്നുകളയുമെന്നും ജെയ്‌ഷ് ഉൾ ഹിന്ദ് ഭീഷണി മുഴക്കി.

ഇസ്രായേൽ ഏജൻസിക്ക് മുന്നിൽ ബോംബ് വെച്ചിട്ടും അന്വേഷണ ഏജൻസിക്ക് തങ്ങളെ പിടിക്കാൻ കഴിഞ്ഞില്ലെന്നും സംഘടനാ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം ബോംബ് നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് മുന്നിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥരാണ് കാർ ദുരൂഹ സാഹചര്യത്തിൽ കണ്ടത്. പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Also Read: കോൺഗ്രസിലെ വിമത സ്വരം; നേതാക്കൾക്ക് എതിരെ നടപടി ഇല്ലെന്ന് എഐസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE