മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ വാഹനത്തിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്‌തുക്കൾ പോലീസ് പിടികൂടി. 1,000 ജലാറ്റിൻ സ്‌റ്റിക്കുകളും ഡിറ്റണേറ്ററുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം. ഭിവണ്ടിയിലെ നിസാംപുര പോലീസ് സ്‌റ്റേഷനു കീഴിലുള്ള നദി നക ഏരിയയിൽ വച്ച് ഒരു മാരുതി ഇക്കോ കാറിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അൽപേഷ് പാട്ടീൽ, പങ്കജ് ചവാൻ, സമീർ വെദ്ഗ എന്നീ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 25ന് വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് പുറത്ത് കാറിൽ ജലാറ്റിൻ സ്‌റ്റിക്കുകൾ കണ്ടെത്തിയിരുന്നു.
Most Read: ഒമൈക്രോൺ വ്യാപനം; ജാഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ്