ഡെൽഹി: ഒമൈക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മറ്റ് വകഭേദങ്ങളെക്കാൾ ഇതിന് വ്യാപന ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമൈക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമൈക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു.
ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം അപകടകാരിയല്ലാത്തതാണ് ഒമൈക്രോൺ. ഒര ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒമൈക്രോൺ രോഗബാധിതരുടെ എണ്ണം വളരെയധികം കൂടിയെങ്കിലും കിടത്തി ചികിൽസ ആവശ്യമുള്ളവരും ഗുരുതരാവസ്‌ഥയിൽ എത്തുന്നവരും കുറഞ്ഞു. ഐസിയു വെന്റിലേറ്റർ ചികിൽസ നൽകേണ്ടവരിലെ എണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു
എന്നാൽ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ആശങ്കയ്‌ക്ക് ഇടയാക്കുകയാണ്. വ്യാപന ശേഷി കൂടുതലുള്ള ഒമൈക്രോൺ ഉപവകഭേദം പടർന്നാൽ വീണ്ടും രോഗികളുടെ എണ്ണം കുതിക്കും. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്.
അതേസമയം രണ്ട് ഡോസ് വാക്‌സിനും ബൂസ്‌റ്റർ ഡോസും നൽകി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.
Most Read: കേരളത്തിൽ കോവിഡ് പാരമ്യഘട്ടത്തിൽ; അടുത്ത ആഴ്‌ചയോടെ കുറയുമെന്ന് വിദഗ്‌ധർ