ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന് സിബിഐ സമൻസ് അയച്ചു. ഈ മാസം 23ന് ഹാജരാകാനാണ് ശിവകുമാറിന് സിബിഐ നോട്ടീസ് നൽകിയത്. നവംബര്‍ 19ന് സിബിഐ ഓഫീസര്‍മാര്‍ വീട്ടിലെത്തിയിരുന്നു. എന്നാൽ താന്‍ അവിടെ ഉണ്ടായിരുന്നില്ല. സ്വാകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നു. ശിവകുമാർ പറഞ്ഞു.
പിന്നീട് വീട്ടിൽ എത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ച കാര്യം അറിഞ്ഞതെന്നും, പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്‌ത് തീരുമാനം എടുക്കുമെന്നും ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. നവംബർ 25ന് ഹാജരാകാനുള്ള അനുമതി തേടാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്‌ടോബർ അഞ്ചിന് ശിവകുമാറുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. കർണാടകയിലും മുംബൈയിലുമായി 14 ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ശിവകുമാറിന് എതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള കണ്ടെത്തലുകൾ പരിഗണിച്ചാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്.
Read Also: ദിവസവും 12 മണിക്കൂര്‍ ജോലി; നിയമ ഭേദഗതിയുടെ കരട് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍