കാവേരി നദീജല തർക്കം; ബെംഗളൂരുവിൽ ബന്ദും നിരോധനാജ്‌ഞയും- അതീവ ജാഗ്രത 

തമിഴ്‌നാടിന് 15 ദിവസത്തേക്ക് 5000 ക്യുസെക് വീതം അധികജലം വിട്ടു നൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയതോടെ അധികജലം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

By Trainee Reporter, Malabar News
Cauvery water strike
Ajwa Travels

ബെംഗളൂരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ ആഹ്വാനം ചെയ്‌ത ബന്ദ് തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി ബെംഗളൂരു നഗരത്തിൽ നിരോധനാജ്‌ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ക്രമസമാധാനം ഉറപ്പാക്കുമെന്നും എല്ലായിടത്തും പോലീസ് അതീവ ജാഗ്രത പുലർത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ അറിയിച്ചു. ബെംഗളൂരുവിലെ ഓട്ടോ-ടാക്‌സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്.

കൂടാതെ, 175ഓളം സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് നടക്കുന്ന ബന്ദിനെ അനുകൂലിക്കുന്നില്ലെന്നും, ഈ മാസം 29ന് കർണാടകയിൽ ബന്ദ് നടത്തുമെന്നും കന്നഡ സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടിന് 15 ദിവസത്തേക്ക് 5000 ക്യുസെക് വീതം അധികജലം വിട്ടു നൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയതോടെ അധികജലം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. വെള്ളം വിട്ടു കൊടുത്താൽ കർണാടകയിലെ കർഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്.  സംസ്‌ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്‌നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ സുപ്രീം കോടതിയും കൈയൊഴിഞ്ഞതോടെയാണ് സമരം വീണ്ടും ശക്‌തമാകുന്നത്.

Most Read| മുസ്​ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE