ന്യൂഡെല്‍ഹി: കാര്യക്ഷമത അടിസ്‌ഥാനമാക്കിയുള്ള പുതിയ മൂല്യനിര്‍ണയ ചട്ടക്കൂട് പുറത്തിറക്കി സിബിഎസ്ഇ. ആറുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കയാണ് പുതിയ മൂല്യനിർണയ രീതി അവതരിപ്പിച്ചത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കാര്യങ്ങള്‍ മനപ്പാഠമാക്കുന്ന നിലവിലെ രീതിയില്‍ നിന്ന് മാറി, ദൈനംദിന പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള വിദ്യാര്‍ഥികളുടെ കാര്യക്ഷമതയെ വിലയിരുത്തുകയാകും പുതിയ രീതിയെന്ന് സിബിഎസ്ഇ പറഞ്ഞു.
ഇംഗ്ളിഷ്, സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് മികച്ച പഠന ഫലങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍ വ്യക്‌തമാക്കി. വിദ്യാര്‍ഥികളുടെ അറിവുകള്‍, അവര്‍ മനസിലാക്കിയ കാര്യങ്ങള്‍ എന്നിവ പൂര്‍ണമായും ഈ സംവിധാനം വഴി വിലയിരുത്തപ്പെടും.
കേന്ദ്രീയ, നവോദയ വിദ്യാലയങ്ങള്‍ സ്വകാര്യ സ്‌കൂളുകള്‍ എന്നിവ ചട്ടക്കൂടിന്റെ ഭാഗമായി വരും. മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പുതിയ സംവിധാനം നടപ്പാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ബ്രിട്ടീഷ് കൗണ്‍സില്‍, ആല്‍ഫാപ്ളസ് എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
Also Read: ‘നിങ്ങളുടെ ലാത്തി പേടിച്ചോടാൻ ഞങ്ങൾ ബിജെപിക്കാരല്ല’; നിതീഷ് കുമാറിനോട് തേജസ്വി