‘വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം’; ആഹ്വാനം തള്ളി നെതന്യാഹു

ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തിൽ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.

By Trainee Reporter, Malabar News
MalabarNews_benjamin-netanyahu
Ajwa Travels

ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇത് യുദ്ധത്തിന്റെ സമയമാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ അൽ ഖുദ്‌സ്‌ ആശുപത്രിക്ക് സമീപമാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. ആശുപത്രിയിൽ നിന്നുള്ളവർ ഒഴിയണമെന്ന് ഇസ്രയേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, വെന്റിലേറ്ററുകളിലടക്കം നിരവധി രോഗികളും ഇൻക്യുബേറ്ററിൽ കുഞ്ഞുങ്ങളും പരിചരണത്തിൽ ഉള്ളപ്പോൾ എല്ലാവരെയും ഒഴിപ്പിക്കുക പ്രായോഗികമല്ലെന്നാണ്‌ ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം. അതിനിടെ, ഒക്‌ടോബർ ഏഴിന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. ഹമാസിന്റെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഇസ്രയേൽ ജയിലിലുള്ള പലസ്‌തീനികളെ മോചിപ്പിച്ചത് ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തിൽ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗാസയിലെ സ്‌ഥിതി കൂടുതൽ വഷളാവുകയാണെന്ന് ഐക്യരാഷ്‌ട്ര സഭ പ്രതികരിച്ചു.

ഗാസയിൽ ദിവസവും 420 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നു. ജീവൻ നഷ്‌ടമാകുന്നവരിൽ 70 ശതമാനവും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്‌ട്ര. ഹമാസ് തടവിലാക്കിയവരുടെ കുടുംബാംഗങ്ങളുമായി നെതന്യാഹു കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും നേരിടുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്.

Most Read| ‘രാഷ്‌ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ അധികാരമില്ല’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE