ഇറക്കുമതി കൽക്കരി വാങ്ങാൻ സംസ്‌ഥാനങ്ങൾക്ക് മേൽ കേന്ദ്രസമ്മർദ്ദമെന്ന് ആരോപണം

By Team Member, Malabar News
Center Forced States For Import Coal
Ajwa Travels

ന്യൂഡെൽഹി: ഇറക്കുമതി കൽക്കരി വാങ്ങാൻ സംസ്‌ഥാനങ്ങൾക്ക് മേൽ കേന്ദ്രം സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇപ്പോൾ ഇറക്കുമതി കൽക്കരി വാങ്ങാൻ സംസ്‌ഥാനങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടെന്ന ആരോപണം ഉയരുന്നത്.

തദ്ദേശീയ കൽക്കരിയേക്കാൾ മൂന്നിരട്ടി വിലയാണ് ഇറക്കുമതി കൽക്കരിക്ക്. അതിനാൽ തന്നെ ഇറക്കുമതി കൽക്കരി വാങ്ങിയാൽ രാജസ്‌ഥാന് 1,736 കോടിയുടെ അധിക ബാധ്യതയുണ്ടാകും. കൽക്കരി ഇറക്കുമതിക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ പത്ത് ശതമാനം കൂടി അധിക ചെലവ് വരുമെന്നും രാജസ്‌ഥാൻ മുഖ്യമന്ത്രി വ്യക്‌തമാക്കി.

രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങൾ കൽക്കരിയില്ലാതെ പ്രവർത്തനം നിർത്തി വെക്കേണ്ട സാഹചര്യത്തിലാണ്. ഉത്തർപ്രദേശ്, ഡെൽഹി, ജാർഖണ്ഡ്, ജമ്മു കശ്‌മീർ, രാജസ്‌ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്‌ട്ര, ബിഹാർ എന്നീ സംസ്‌ഥാനങ്ങളിൽ എല്ലാം പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. അതേസമയം രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലേക്ക് വലിയ അളവിൽ കൽക്കരി നീക്കം പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വികെ ത്രിപാഠി നേരത്തെ അറിയിച്ചിരുന്നു.

Read also: നാട്ടുവൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ ഭാര്യ മുൻ‌കൂർ ജാമ്യം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE