ന്യൂഡെൽഹി: കാർഷിക ബില്ലിനുമേൽ കര്‍ഷക സംഘടനകളുമായി നടത്തുന്ന നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുന്നതായി വിവരം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രം ചര്‍ച്ചയെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റിപ്പബ്ളിക്ക് ദിനത്തിലെ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് കേന്ദ്രം നിലപാട് കടുപ്പിക്കുന്നത്.
പത്ത് തവണയോളം ചർച്ചകൾ നടന്നിട്ടും കര്‍ഷക സംഘടനകളുടെ എകപക്ഷീയ നിലപാട് തുടരുന്നു എന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടികള്‍. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്നും പോരായ്‌മകള്‍ പരിശോധിക്കാന്‍ സമിതിയെ വെക്കാമെന്നുമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വാഗ്‌ദാനങ്ങള്‍.
നിയമങ്ങള്‍ പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനു തയാറല്ലെന്നായിരുന്നു അവസാന ചർച്ചയിലും കർഷകരുടെ നിലപാട്. എന്നാൽ ഇനി ചര്‍ച്ച വേണമെങ്കില്‍ സംഘടനകള്‍ മുന്നോട്ടു വരണമെന്ന നിലപാടാണു ഇപ്പോള്‍ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
Read also: റിപ്പബ്ളിക്ക് ദിനത്തിലെ സംഘർഷം; ശശി തരൂർ അടക്കം 8 പേർക്ക് എതിരെ കേസ്, രാജ്യദ്രോഹക്കുറ്റം ചുമത്തി