ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബൂസ്‌റ്റർ ഡോസ് വിതരണത്തിൽ പുനരാലോചനയുമായി കേന്ദ്രസർക്കാർ. കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് എല്ലാവർക്കും നൽകേണ്ടെന്നാണ് ഇപ്പോഴത്തെ വിദഗ്‌ധ ഉപദേശം. ബൂസ്‌റ്റർ ഡോസ് നൽകുന്നതിലൂടെ കോവിഡ് ബാധയെ പ്രതിരോധിക്കാൻ സാധിക്കുമെന്നതിന് തെളിവില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്. ഈ കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ നിലപാടും കേന്ദ്രസർക്കാർ തേടിയിട്ടുണ്ട്.
മറ്റ് പല രാജ്യങ്ങളിലും ഇതിനോടകം തന്നെ ബൂസ്‌റ്റർ ഡോസ് വിതരണം നടത്തിയിട്ടുണ്ട്. എന്നാൽ ഒമൈക്രോൺ പ്രതിരോധത്തിന് ബൂസ്‌റ്റർ ഡോസ് നൽകുന്നതിലൂടെ സാധിച്ചിട്ടില്ലെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർക്ക് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത് തുടരാമെന്ന നിലപാടിൽ തന്നെയാണ് കേന്ദ്രം.
Read also: മുല്ലപ്പെരിയാർ ഡാം; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും