ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്ത് സമരം നടത്തുന്ന കർഷകരിൽ എത്ര പേർ ഇതുവരെ മരിച്ചെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്രസർക്കാർ. ലോക്‌സഭയിൽ അടൂർ പ്രകാശ് എംപിയുടെയും, വികെ ശ്രീകണ്‌ഠൻ എംപിയുടെയും ചോദ്യത്തിനാണ് മരിച്ചവരുടെ കണക്ക് അറിയില്ലെന്ന് കേന്ദ്രം മറുപടി പറഞ്ഞത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകിയത്.
കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് കർഷക സംഘടനകൾ രാജ്യത്ത് സമരം നടത്തുന്നത്. ഇതിനോടകം തന്നെ നിരവധി കർഷകർ സമരമുഖത്തും മറ്റും ആത്‍മഹത്യ ചെയ്‌തിരുന്നു. കൂടാതെ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ സമരത്തിലും ഒരാൾ മരിച്ചിരുന്നു. കർഷകർ തങ്ങളുടെ ആവശ്യവുമായി കഴിഞ്ഞ രണ്ട് മാസക്കാലമായി രാജ്യത്ത് സമരം നടത്തുമ്പോഴും അവരോടുള്ള അവഗണനയുടെ സൂചന കൂടിയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിലപാടിൽ നിന്നും വ്യക്‌തമാകുന്നത്.
Read also : മറ്റു വഴികൾ ഇല്ലായിരുന്നു; കർഷകർക്ക് എതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം