കോവിഡ്; മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രം

By News Desk, Malabar News
supreme court
Ajwa Travels

ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ രണ്ടാഴ്‌ച സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ജൂൺ 21നകം നിലപാട് അറിയിക്കണമെന്ന് ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. മഹാമാരിയിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്നും, മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ഏകീകൃത നയം വേണമെന്നുമുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Kerala News: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE