ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ രണ്ടാഴ്‌ച സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ജൂൺ 21നകം നിലപാട് അറിയിക്കണമെന്ന് ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. മഹാമാരിയിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്നും, മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ഏകീകൃത നയം വേണമെന്നുമുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
Kerala News: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു