ഉത്തരാഖണ്ഡ്: സംസ്‌ഥാനത്ത് നാളെ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ചു. സ്‌കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വരെമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
ചാർധാം തീർഥയാത്ര രണ്ട് ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തീർഥാടകരോട് അഭ്യർത്ഥിച്ചു. നന്ദാദേവി ബയോസ്‌ഫിയർ റിസർവിന്റെ ഭാഗമായുള്ള ഫോറസ്‌റ്റ് മേഖലയിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചിട്ടുണ്ട്. ബദരീനാഥ് ക്ഷേത്രത്തിലേക്കുള്ള തീർഥാടകരോട് സുരക്ഷിത സ്‌ഥാനത്ത് മാറാനും നിർദ്ദേശം നൽകി.
അതേസമയം കേരളം, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരത്ത് ഒക്‌ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. രണ്ടര മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കേരളത്തിന്റെ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. മൽസ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
Read also: മധ്യപ്രദേശിൽ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു