കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. വിസ്‌മയയുടെ ഭർത്താവും, മുൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥനുമായിരുന്ന കിരൺ കുമാർ മാത്രമാണ് കേസിലെ പ്രതി. കുറ്റപത്രത്തിൽ ഇയാൾക്കെതിരെ ആത്‍മഹത്യ പ്രേരണാക്കുറ്റം ഉൾപ്പടെ 9 കുറ്റങ്ങൾ ചുമത്തിയതായാണ് സൂചന.
കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ ഗൃഹത്തിൽ യുവതി ആത്‍മഹത്യ ചെയ്‌ത കേസിൽ 90 ദിവസം കഴിയും മുൻപേയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. ഇതിലൂടെ പ്രതി കിരൺ കുമാറിന്റെ സ്വാഭാവിക ജാമ്യം തടയുകയാണ് ലക്ഷ്യം.
സാക്ഷി പട്ടികയിൽ 102 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ശാസ്‌താംകോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിസ്‌മയയുടെ മരണത്തിന് പിന്നാലെ അറസ്‌റ്റിലായ കിരൺ കുമാർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.
Read also: നിപ; വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരണം ഇന്ന് തുടങ്ങും