റായ്‌പൂര്‍: ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ബാഗലിന്റെ പിതാവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്‌തു. ഉത്തര്‍പ്രദേശില്‍ വെച്ച് ബ്രാഹ്‌മണർക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നന്ദകുമാര്‍ ബാഗലിനെതിരെ കേസെടുത്തത്.
‘നിങ്ങളുടെ ഗ്രാമങ്ങളില്‍ ബ്രാഹ്‌മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. മറ്റെല്ലാ സമുദായങ്ങളോടും ഞാന്‍ സംസാരിക്കും, അങ്ങനെ അവരെ ബഹിഷ്‌കരിക്കാനാവും. അവരെ വോള്‍ഗ നദിയുടെ തീരത്തേക്ക് തിരികെ അയക്കണം’- എന്നായിരുന്നു നന്ദകുമാര്‍ ബാഗലിന്റെ വിവാദ പരാമർശം. സര്‍വ ബ്രാഹ്‌മിണ്‍ സമാജിന്റെ പരാതിയെ തുടര്‍ന്ന് ഡിഡി നഗര്‍ പോലീസാണ് കേസെടുത്തത്.
അതേസമയം, തന്റെ സര്‍ക്കാര്‍ എല്ലാ വിഭാഗക്കാർക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിതാവിന്റെ പരാമര്‍ശം സാമുദായിക സമാധാനം തകര്‍ത്തെന്നും അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ സങ്കടമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: നിപ്പ; കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട്