കൊല്‍ക്കത്ത: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് മമത ആരോപിച്ചു. മുഖ്യമന്ത്രിമാരെ കളിപ്പാവകളായാണ് കാണുന്നതെന്നും രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നിലനില്‍ക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
“പ്രധാനമന്ത്രി ഒരു യോഗം വിളിച്ച് അതിലേക്ക് മുഖ്യമന്ത്രിമാരെ സ്വാഗതം ചെയ്‌തു. എന്നിട്ട് എല്ലാ മുഖ്യമന്ത്രിമാരെയും കളിപ്പാവകളെ പോലെ നിര്‍ത്തിയിരിക്കുകയാണ്. നമുക്ക് സംസാരിക്കാന്‍ അനുവാദമില്ല. പിന്നെ നമ്മള്‍ എങ്ങനെ പൊതുജനങ്ങളുടെ ആവശ്യമെന്താണെന്ന് അറിയിക്കും? ഞങ്ങള്‍ അടിമവേല ചെയ്യുന്ന ജോലിക്കാരൊന്നുമല്ല. ഞങ്ങളെ അപമാനിച്ചതായി തന്നെയാണ് തോന്നിയത്. സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ പോലും അനുവദിക്കാതിരിക്കാന്‍ മാത്രം പേടിച്ചിരിക്കുകയാണ് മോദി. എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്?”- മമത ചോദിക്കുന്നു.
ഓക്‌സിജന്‍, വാക്‌സിന്‍, കോവിഡ് മരുന്നുകള്‍ എന്നിവ സംബന്ധിച്ചുള്ള സംസ്‌ഥാനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും മോദി വഴുതിമാറുകയാണ്. ഫെഡറല്‍ സംവിധാനം തകര്‍ന്നു. വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാന്‍ സമയമുള്ള കേന്ദ്രത്തിന് മുഖ്യമന്ത്രിമാരെ കേള്‍ക്കാന്‍ മാത്രം സമയമില്ല. രാജ്യം ഇത്രയും നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും പ്രധാനമന്ത്രി എല്ലാം നിസാരമായാണ് എടുക്കുന്നത്; മമത പറയുന്നു.
പ്രധാനമന്ത്രി വിളിക്കുന്ന യോഗങ്ങളിൽ മുഖ്യമന്ത്രിമാരെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് നേരത്തെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോപിച്ചിരുന്നു.
Also Read: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു