തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. പൂരവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാണ് ദേവസ്വങ്ങൾ ആവശ്യപ്പെടുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ ആകുമെന്നും ദേവസ്വങ്ങൾ വ്യക്‌തമാക്കുന്നുണ്ട്. ഇന്ന് രാവിലെ പത്തരയോടെ ഓൺലൈൻ വഴിയാണ് യോഗം ചേരുന്നത്.
പാപ്പാൻമാര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്‌ഥയില്‍ ഇളവ് നല്‍കണം, രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ദേവസ്വങ്ങള്‍ ഇന്ന് യോഗത്തിൽ ചര്‍ച്ച ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് പൂരം നടത്താനാണ് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂര്‍ പൂരത്തിന്റെ ഘടക ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന കണിമംഗലം, കാരമുക്ക് പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
എല്ലാവരും കൂടിയാലോചിച്ച് പൂരം നടത്തിപ്പിൽ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്‌തമാക്കിയത്. അതേസമയം പൊതുജനങ്ങള്‍ക്കുള്ള പൂരം പ്രവേശന പാസ് ഇന്ന് രാവിലെ പത്ത് മണി മുതല്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. നിലവിലത്തെ നിയന്ത്രണങ്ങൾ പ്രകാരം പാസ് ലഭിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.
Read also : രാജ്യസഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും