കോട്ടയം: ജില്ലയിലെകൂട്ടിക്കൽ പ്‌ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പ്‌ളാപ്പള്ളി ഒട്ടാലങ്കൽ ക്‌ളാരമ്മ ജോസഫ് (65), മരുമകൾ സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരാണ് മരിച്ചത്. നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.
മൂന്നു കുടുംബങ്ങളിലെ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത്. കുടുംബത്തിലെ ചിലര്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴുക്കിവിടാന്‍ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉരുള്‍പൊട്ടി വീടുകള്‍ ഒലിച്ചു പോയതെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതിന് പിന്നാലെ ഇടുക്കിയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേരെ കാണാതായി. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുൾ പൊട്ടിയത്. അഞ്ച് വീടുകൾ ഒഴുകിപ്പോയി. ഏഴ് പേരും മണ്ണിനടിടിയിലാണ്. കാണാതായവരിൽ കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനവാസ മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
കല്ലുപുരക്കൽ നസീറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ നാല് പേരും, അതോടൊപ്പം ബേബി, ആൻസി എന്നിവരാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം, കൊക്കയാറിന്റെ വിവിധ പ്രദേശങ്ങളിൽ ആളുകൾ വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്‌ഥലങ്ങളിലും രക്ഷാപ്രവർത്തനം നടത്തേണ്ടതുണ്ട്. പഞ്ചായത്തിൽ മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തത് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
Also Read: സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരം; രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ തീരുമാനം