തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെപിഎച്ച്എന്‍ ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്‌തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
15 വയസുള്ള കുട്ടികൾക്കാണ് കോവിഷീൽഡ് കുത്തിവച്ചത്. 15 വയസിന്റെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ എത്തിയ കുട്ടികൾക്കാണ് കോവിഷീൽഡ് കുത്തിവെച്ചത്.
സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിഎംഒയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഡിഎംഒ നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്‌തത്.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ഡിഎംഒ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. കുട്ടികളുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഒപി ടിക്കറ്റിൽ 15 വയസിന്റെ പ്രതിരോധ കുത്തിവെപ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നിട്ടും എങ്ങനെയാണ് കോവിഡ് വാക്‌സിൻ നൽകിയതെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കണമെന്ന് കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
Most Read: ബംഗാൾ ഉൾക്കടലിൽ ‘ജവാദ്’ രൂപംകൊണ്ടു; കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത