ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന പ്രദേശത്തിന് സമീപമുള്ള ബും ലാ പാസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയായാണ് ഗ്രാമങ്ങളെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഗ്രാമങ്ങളില്‍ താമസക്കാര്‍ എത്തിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം സൃഷ്‌ടിച്ചതായി നേരത്തെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്.
2020 ഫെബ്രുവരി 17ഓടെയാണ് ആദ്യ ഗ്രാമത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇവിടെ 20 കെട്ടിടങ്ങള്‍ നിര്‍മിച്ചതായാണ് വിവരം. നവംബര്‍ 28 ഓടെ നിര്‍മാണം പൂര്‍ത്തിയായ രണ്ടാമത്തെ ഗ്രാമത്തില്‍ 50 ഓളം കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മൂന്നാമത്തെ ഗ്രാമത്തില്‍ 10 കെട്ടിടങ്ങള്‍ ഉള്ളതായി ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നു.
Read Also: രാജ്യം സ്‌തംഭിക്കും; കർഷകരുടെ ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെയും പിന്തുണ